കേരളം

റോഡ് അപകടങ്ങള്‍ ക്രമാതീതമായി കൂടുന്നെന്ന് ഇക്കണോമിക് സര്‍വേ

സമകാലിക മലയാളം ഡെസ്ക്

വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവയേക്കാള്‍ കൂടുതല്‍ അപകടങ്ങളാണ് കേരളത്തില്‍


കേരളത്തില്‍ റോഡ് അപകടങ്ങള്‍ ക്രമാതീതമായി കൂടുന്നുവെന്ന് ഇക്കണോമിക് സര്‍വ്വേ. 1980-81 ല്‍ 7064 റോഡ് അപകടങ്ങള്‍ മാത്രമാണ് ഉണ്ടായതെങ്കില്‍ 2015-16ല്‍ 39,137 അപകടങ്ങള്‍ കേരളത്തില്‍ ഉണ്ടായി. വലിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പോലും ഇത്രയും റോഡ് അപകടങ്ങള്‍ ഉണ്ടാകുന്നില്ല. 

2015-16 വര്‍ഷത്തില്‍ പ്രതിദിനം 107 റോഡ് അപകടങ്ങളാണ് കേരളത്തില്‍ ഉണ്ടായത്. കെ.എസ്.ആര്‍,ടി.സി മുഖേന സംസ്ഥാനത്ത് 1330 അപകടം ഉണ്ടായി (ദിനംപ്രതി ശരാശരി 4). സ്വകാര്യ ബസുകള്‍ മുഖേന 3303 (പ്രതിദിനം 9) അപകടവും ഉണ്ടായി. 

2015-ല്‍ 58.29 ലക്ഷം ഇരുചക്രവാഹനങ്ങളാണ് ഇവിടെ ഉണ്ടായിരുന്നതെങ്കില്‍ 2016-ല്‍ 64.72 ആയി വര്‍ദ്ധിച്ചു. 11 ശതമാനമാണു കൂടിയത്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങള്‍ 2015-ല്‍ 29,963 ആയിരുന്നെങ്കില്‍ (ദിവസവും 82 വീതം) 2016-ല്‍ 31595 ആയി കൂടി.- ദിവസം 87 വീതം. റോഡ് അപകടങ്ങളില്‍ 52 ശതമാനവും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടവയാണ്. 

ഒരു ലക്ഷം വാഹനങ്ങള്‍ക്ക് 385 എണ്ണം വീതം അപകടം റജിസ്റ്റര്‍ ചെയ്യപ്പെടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി