കേരളം

വാളയാറില്‍ മരിച്ച പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന് ഐജി

സമകാലിക മലയാളം ഡെസ്ക്

വാളയാര്‍: വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സഹോദരിമാര്‍  ലൈംഗികപീഡനത്തിന് വിധേയമായതായി ഐജിയുടെ വെളിപ്പെടുത്തല്‍. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായതെന്നും ഐജി എം ആര്‍ അജിത് കുമാര്‍ വ്യക്തമാക്കി. രണ്ടുമാസത്തിനിടെയാണ് ഒരു വീട്ടിലെ രണ്ട് കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.

നാലാം ക്ലാസുകാരിയായ ശരണ്യ ആത്മഹത്യ ചെയ്തത് ഈ മാസം നാലിനായിരുന്നു. കൂട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ബന്ധുക്കളും നാട്ടുകാരും പരാതിപ്പെട്ടിരുന്നു. ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം ശരിവെക്കുന്ന രീതിയിലാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും സ്ഥിരീകരിക്കുന്നത്. അതിനിടെ മൂത്തകുട്ടിയെ അടുത്ത ബന്ധു പീഡിപ്പിച്ചാതായി അമ്മതന്നെ ഇന്ന് വെളിപ്പെടുത്തിയിരുന്നു. ഇളയച്ചന്റെ മകനാണ് കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്. ഇയാളെ നേരത്തെ തന്നെ രക്ഷിതാക്കള്‍ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കേസില്‍ കൂടുതല്‍ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാട്ടുകാരുടെയും സഹപാഠികളുടെയും ഇടയില്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായത് എന്നാണ് സൂചന. കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായതിന്റെ മാനസിക വിഷമത്തില്‍ ആത്മഹത്യ ചെയ്തതാണോ, കുട്ടികളെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍