കേരളം

യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ റദ്ദാക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ റദ്ദാക്കാന്‍ പ്രത്യേകമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.പ്രഥമദൃഷ്ട്യാ പിശകുകള്‍ കണ്ടെത്തിയവയാണ് റദ്ദാക്കാന്‍ തീരുമാനമായിട്ടുള്ളത്.  ഉത്തരവുകള്‍ റദ്ദാക്കുന്നതോടൊപ്പം വിശദീകരണവും നല്‍കണമെന്നുള്ളതിനാലാണ് വിവാദ ഉത്തരവുകള്‍ വീണ്ടും പരിശോധനയ്ക്ക് വിടാനുള്ള മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

ഇതോടെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ 115 ഉത്തരവുകളും അതാത് വകുപ്പുകള്‍ പരിശോധിക്കും. ചെറിയ പിശകുള്ളവ അതാത് വകുപ്പുകള്‍ക്ക് ക്രമപ്പെടുത്താം. ഒരു മാസത്തിനകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതിന് ശേഷം അവ പരിശോധിക്കാന്‍ വീണ്ടും യോഗം ചേരും. പ്രത്യേക മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.

പിണറായി വിജയന്‍ മന്ത്രിസഭാ അധികാരമേറ്റ അന്ന് തന്നെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിവാദ ഉത്തരവുകള്‍ പരിശോധിക്കാനുള്ള തീരുമാനമെടുത്തത്. ഇതിനായി ഏകെ ബാലന്‍ കണ്‍വീനറായി പ്രത്യേക ഉപസമിതിയ്ക്കും യോഗം അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് 31ന് കണ്‍വീനര്‍ മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും കൈമാറി. 

ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ ഏറ്റവും അധികം ക്രമക്കേടുകള്‍ കണ്ടത്തിയത് റവന്യൂ വകുപ്പിലാണ്. ഈ ഉത്തരവുകളില്‍ ഭൂരിഭാഗവും ചട്ടവിരുദ്ധമാണെന്നാണ് ഉപസമിതി കണ്ടെത്തിയത്. വിവിധ വകുപ്പുകളിലായി ഇറക്കിയ 920 ഉത്തരവുകളുടെ പരിശോധനയാണ് ഉപസമിതി പൂര്‍ത്തിയാക്കിയത് കടമക്കുടി, മെത്രാന്‍ കായല്‍ ഹോപ്പ് പ്ലാന്റ് തുടങ്ങിയ ഉത്തരവുകള്‍ റദ്ദാക്കും. .കൂടാതെ കോളേജുകള്‍ക്ക് നല്‍കിയ ഭൂദാനവും റദ്ദാക്കാന്‍ തീരുമാനമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി