കേരളം

കൊട്ടിയൂര്‍ പീഡനം; രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊട്ടിയൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദീകന്‍ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതി കീഴടങ്ങി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം തങ്കമ്മ നെല്ലിയാനിയാണ് കീഴടങ്ങിയിരിക്കുന്നത്. 

ഫാദര്‍ റോബിന്റെ കുറ്റകൃത്യം മറയ്ക്കാന്‍ ശ്രമിച്ചു എന്നതാണ് തങ്കമ്മയ്‌ക്കെതിരായ കുറ്റം.പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് തങ്കമ്മ കീഴടങ്ങിയത്.

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് അഞ്ച് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഇവരോട് നിര്‍ദേശിച്ചത്. കീഴടങ്ങുന്നതിന് അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് തങ്കമ്മയുടെ കീഴടങ്ങല്‍.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വയനാട് മുന്‍ സിഡബ്ല്യസി ചെയര്‍മാന്‍ ഫാ.തോമസ് ജോസഫ് തേരകം വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്‍പാകെ കീഴടങ്ങിയിരുന്നു. ഇതുകൂടാതെ പ്രതികളായ സിസ്റ്റര്‍ ബെറ്റി, സിസ്റ്റര്‍ ഒഫീലിയ എന്നിവരും കീഴടങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ