കേരളം

ഹണിട്രാപ്;വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി, പൊലീസ് അന്വേഷണം ഉണ്ടാകും

സമകാലിക മലയാളം ഡെസ്ക്

മുന്‍മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച ഫോണ്‍ സംഭാഷണത്തെ പറ്റി വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഈ പരാതികളുടേയും സൈബര്‍ സെല്ലിലും മലപ്പുറം പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷനിലും ലഭിച്ച പരാതികളുടേയും അടിസ്ഥാനത്തില്‍ സംഭവത്തെ പറ്റി പൊലീസ് അന്വേഷണമുണ്ടാകും. ഇന്നലെയാണ് മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ചാനലില്‍ നിന്ന് ഇന്നലെ രാജിവച്ച വനിതാ മാധ്യമപ്രവര്‍ത്തകയുടെ ഫെയ്‌സ് ബുക് പോസ്റ്റും വനിതാ മാധ്യമ പ്രവര്‍ത്തകര്‍ തെളിവായി നല്‍കിയിട്ടുണ്ട്. ഇതു ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം ഇന്നു ഡല്‍ഹിയില്‍ നിന്നു തിരിച്ചെത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘത്തെ തീരുമാനിക്കുമെന്നും മുഖ്യമന്ത്രിയുടെ  പ്രൈവറ്റ്‌ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു. 

എകെ ശശീന്ദ്രൊപ്പം നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ മംഗളം സിഇഒ അജിത്കുമാര്‍ വ്യാപകമായി പ്രചരിപ്പിച്ചു എന്നു ചൂണ്ടി കാട്ടി മലപ്പുറം സ്വദേശിനി പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍