കേരളം

മഹാരാജാസ് കോളജില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് മാരകായുധങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ല. വാര്‍ക്ക കമ്പി,പലക,വെട്ടുകത്തി,ഏണി എന്നിവയാണ് കണ്ടെത്തിയത്. മുഖ്യമന്ത്രി പറഞ്ഞു. കോളജ് ക്യാംപസിനുള്ളില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെ ഒന്നാം നിലയിലെ പതിനാലാം നമ്പര്‍ മുറിയില്‍ നിന്നാണ് ആയുധങ്ങശള്‍ കണ്ടെത്തിയത്.

അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പിടി തോമസാണ് വിഷയം ഉന്നയിച്ച് അടിയന്തര പ്രമേയത്തിന് അനുമതി ചോദിച്ചത്. അന്വേഷണങ്ങള്‍ നടന്നു വരികയാണെന്നു ഇത്അടിയന്തര പ്രമേയത്തില്‍ കൊണ്ടു വരേണ്ട കാര്യമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

ഈ മുറിയില്‍ താമസിച്ചിരുന്ന ആറ് പേരെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതിനാല്‍ കുറച്ചു കുിട്ടികളെ അധ്യാപകരുടെ ബോസ്റ്റലില്‍ താമസിപ്പിച്ചിരുന്നു. ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ നി്ന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു