കേരളം

ലിംഗം മിറിച്ചു മാറ്റിയ സ്വാമിയുടെ ചികിത്സാ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി, ലിംഗം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനെന്ന് സ്വാമിയുടെ അമ്മ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കവെ ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട  ഗംഗേശാനന്ദയുടെ ചികിത്സാ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇയാള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് പൊലീസിനോടാണ് കോടതിയുടെ ഉത്തരവ്. ശസ്ത്രക്രിയക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ കഴിയുന്ന പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

ചികിത്സയില്‍ കഴിയുന്ന ഗംഗേശാനന്ദയെ കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍ പരിശോധിച്ചിരുന്നു. ശസ്ത്രക്രിയ നടന്ന ഭാഗത്ത് തനിക്ക് മരവിപ്പ് അനുഭവപ്പെട്ടിരുന്നതായും ഇപ്പോള്‍  മാറ്റമുണ്ടെന്നും ഗംഗേശാനന്ദ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. സംഭവത്തില്‍ ഇയാളുടെ അമ്മ ഡി.ജി.പിക്ക് പരാതിയും നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ കാമുകനാണ് സ്വാമിയുടെ ലിംഗം മുറിച്ചത് എന്ന് ഈ പരാതിയില്‍ പറഞ്ഞതായാണ് സൂചന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്