കേരളം

സോളാര്‍ ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; ഉമ്മന്‍ചാണ്ടിയ്ക്കും കൂട്ടര്‍ക്കും പിന്തുണയുമായി ഹൈക്കമാന്റ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സോളാര്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിത്തമച്ചതെന്ന് ഹൈക്കമാന്റ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൂര്‍ണ പിന്തുണയെന്നും ഹൈക്കമാന്റ് വ്യക്തമാക്കി. 

ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് ഇന്ന് നിയമസഭയില്‍ വെച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത്. ഉമ്മന്‍ചാണ്ടി,കെസി വേണുഗോപാല്‍,അടൂര്‍ പ്രകാശ്,ആര്യാടന്‍ മുഹമ്മദ്,ഹൈബി ഈഡന്‍,എപി അനില്‍കുമാര്‍ തുടങ്ങിയ നേതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഉമ്മന്‍ചാണ്ടി 2കോടി 16 ലക്ഷം രൂപ സരിത എസ് നായരില്‍ നിന്നും കൈപ്പറ്റിയെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്നും ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണക്കാക്കാനാകുമോയെന്ന കാര്യം പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പ് നടത്തുന്നതിന് ഉമ്മന്‍ചാണ്ടിയും അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസും സരിതയേയും ടീം സോളാറിനേയും സഹായിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്