കേരളം

വിദ്യാര്‍ത്ഥി രാഷ്ട്രീയ വിലക്കിനെതിരെ വിഎസും സുധീരനും രംഗത്ത് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിന് വിലക്കിട്ട ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് വിഎസ് അച്യുതാനന്ദന്‍. ജനാധിപത്യ സ്വഭാവമുള്ള സര്‍ക്കാരാണ് പിണറായി വിജയന്റേതെങ്കില്‍ വിഷയത്തില്‍ ഇടപെടണമെന്നും വിഎസ് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് വ്യക്തമാക്കിയിരുന്നു. സമരത്തിന് വിലക്കിട്ട ഹൈക്കോടതി സമരത്തിന് മുന്‍കൈയ്യെടുക്കുന്നവരെ പുറത്താക്കണമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിഎസ് അച്യുതാനന്ദന്റെ വിമര്‍ശനം.

വിദ്യാര്‍ത്ഥി രാഷ്ടീയം വിലക്കുന്ത് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഓരേപോലെ ചൂഷണം ചെയ്യുന്ന മാനേജ്‌മെന്റുകള്‍ക്ക് മാത്രമെ ഉപകാരപ്പെടുകയുള്ളുവെന്നാണ് സുധീരന്റെ അഭിപ്രായം. ജിഷ്ണുപ്രണോയ് സമരവും ലോ അക്കാദമി സമരവും ആരും വിസ്മരിക്കരുത്. സ്വാശ്രയമാനേജ്‌മെന്റ് വിദ്യാഭ്യാസക്കൊള്ള നടത്തുന്ന ഇക്കാലത്ത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ഏറെ പ്രസക്തിയുണ്ടെന്നും സുധീരന്‍ പറഞ്ഞു. വിധി പരിശോധിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. വിധിക്കിടയാക്കിയ കോടതിയുടെ ആശങ്കകള്‍ക്ക് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കണം. തലവേദനയുടെ പേരില്‍ തലതന്നെ വെട്ടിമാറ്റുന്ന തരത്തിലുള്ള വിധി സാഹചര്യം മനസിലാക്കാതെയാണെന്നും സുധീരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ