കേരളം

ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് തന്നെയാണെന്ന് റവന്യൂ മന്ത്രി

സമകാലിക മലയാളം ഡെസ്ക്

ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത് തന്നെയാണെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. പ്രമോഷനാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും റവന്യൂമന്ത്രി പറഞ്ഞു. ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥലംമാറ്റം പ്രൊമോഷനല്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ പുറത്തുവന്നതോടെയാണ് റവന്യുമന്ത്രിയുടെ വിശദീകരണം.

വിവരാവകാശ രേഖയില്‍ സബ് കലക്ടര്‍ ഗ്രേഡ് എയും എപ്ലോയിമെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടര്‍ സ്ഥാനവും തുല്യ തസ്തികകളാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിലാണ് പ്രെമോഷനാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞത്. ഇക്കാര്യം ഇനി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറിയില്‍ നിന്നായിരുന്നു വിവരാവകാശ രേഖകള്‍ ശേഖരിച്ചിരുന്നത്.

മൂന്നാറിലെ കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ട രാമനെ എപ്ലോയിമെന്റ് അന്റ് ട്രെയിനംഗ് ഡയറക്ടറായി  സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്ന ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു. എന്നാല്‍ ശ്രീറാമിനെ പ്രെമോഷനോടെയാണ് സ്ഥലം മാറ്റിയത് എന്നാണ് മുഖ്യമന്ത്രിയടക്കം പറഞ്ഞിരുന്നത്.
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ