കേരളം

കടകംപള്ളിയുടെ ക്ഷേത്രദര്‍ശന വിവാദം: സിപിഎം വിശദീകരണം തേടും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കടകംപള്ളിയുടെ ക്ഷേത്ര ദര്‍ശന വിവാദം വിശദീകരണം തേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്താണ് സംഭവിച്ചതെന്ന് റിയില്ല. വാര്‍ത്തകള്‍ ശരിയാണോയെന്ന് കടകം പള്ളി പറട്ടെ. കടകംപള്ളിയുടെ വിശദീകരമറിഞ്ഞ ശേഷം പാര്‍ട്ടി തീരുമാനമെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. 

ദേവസ്വം മന്ത്രികൂടിയായ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ അഷ്ടമി രോഹിണി ദിവസമാണ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയത്. മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാര്‍ച്ചന നടത്തി. പിന്നെ കാണിക്കയിട്ടു സോപാനം തൊഴുതു. കൈവശമുണ്ടായിരുന്ന ബാക്കിതുക അന്നദാനത്തിന് നല്‍കി. ക്ഷേത്രദര്‍ശനത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. വൈരുധ്യാത്മക ഭൗതിക വാദത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് യോജിച്ച നടപടിയല്ലെന്നായിരുന്നു ഇക്കാര്യത്തില്‍ എംവി ഗോവിന്ദന്റെ അഭിപ്രായം. ക്ഷേത്രദര്‍ശനത്തെ ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തതോടെയാണ് സിപിഎമ്മില്‍ അതൃപ്തി പുകഞ്ഞത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി