കേരളം

കേരളത്തില്‍ ജിഹാദി ഭീകരപ്രവര്‍ത്തനം ശക്തമാക്കിയത് ഇടത്-വലത് മുന്നണികള്‍: വി.മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ ജിഹാദി ഭീകരപ്രവര്‍ത്തനം ശക്തമാക്കിയത് ഇടത്-വലത് മുന്നണികള്‍ ചേര്‍ന്നാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി മുരളീധരന്‍.കേരളത്തെ ജിഹാദി ഭീകര പ്രവര്‍ത്തനത്തിന് വളക്കൂറുള്ള മണ്ണാക്കി മാറ്റിയത് ഇവരാണെന്നും മുരളീധരന്‍ പറഞ്ഞു. ചുവപ്പ്, ജിഹാദി ഭീകരതകള്‍ കേരളത്തെ കാര്‍ന്നു തിന്നുകയാണ്. ഈ രണ്ട് ഭീഷണികള്‍ക്കും മുന്നില്‍ പകച്ചു നില്‍ക്കുന്ന കേരള ജനതയ്ക്ക് ആത്മവിശ്വാസം നല്‍കാനാണ്ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജനരക്ഷാ യാത്ര നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു. 

കേരള രാഷ്ട്രീയത്തില്‍ പരിമിത സ്ഥാനം മാത്രമുണ്ടായിരുന്ന മുസ്‌ലിം ലീഗിനെ പ്രധാന സ്ഥാനത്ത് പ്രതിഷ്ഠിച്ചതില്‍ കോണ്‍ഗ്രസിനും സിപിഐഎമ്മിനും ഒരു പോലെ പങ്കുണ്ട്.മലപ്പുറം ജില്ലാ രൂപീകരണവും ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ അഞ്ചാം മന്ത്രിസ്ഥാനവുമൊക്കെ ഇതിനുദാഹരണമാണ്. മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ സ്വതന്ത്ര ചിന്തയ്ക്കും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഇന്ന് ഇടമില്ലാതായി. സിപിഐഎം സ്വീകരിക്കുന്ന രാഷ്ട്രീയ അസഹിഷ്ണുതയാണ് ഇതിന് കാരണം.കേരളത്തില്‍ ജീവനക്കാരുടെ സ്ഥലം മാറ്റം മുതല്‍ രാഷ്ട്രീയ എതിരാളികളുടെ കൊലപാതകം വരെ സിപിഐഎം ഭീകരവാദം മൂലം നടക്കുന്നതാണ്.മുരളീധരന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്