കേരളം

ആരാധനാലയങ്ങള്‍ ഒഴിവാക്കിയതിനാലാണ് വീടുകള്‍ നഷ്ടപ്പെടുന്നത്: മന്ത്രി ജലീല്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ദേശീയപാത വികസനത്തിനായി സ്ഥലമെടുക്കുമ്പോള്‍ ആരാധനാലയങ്ങള്‍ ഒഴിവാക്കിയതിനാലാണ് വീടുകള്‍ പൊളിക്കേണ്ട സാഹചര്യമുണ്ടായതെന്ന് തദ്ദേശ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍.ഇത് പുനഃപരിശോധിക്കാന്‍ തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ടവരും തയാറായാല്‍ അലൈന്‍മെന്റ് മാറ്റുന്ന കാര്യം പരിശോധിക്കും.  ഇക്കാര്യം പരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

45 മീറ്ററില്‍ ജനങ്ങളുടെ സഹകരണത്തോടെ പാത പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറ്റിപ്പുറം, അരീത്തോട് ഭാഗങ്ങളിലാണ് ആരാധനാലയങ്ങളും ദര്‍ഗയും സംരക്ഷിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അലൈന്‍മെന്റ് മാറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്