കേരളം

ദേശീയപാത സ്ഥലമേറ്റെടിപ്പിനെതിരെ സ്പീക്കര്‍;  ഒരു വശത്തുനിന്നു മാത്രം ഭൂമി ഏറ്റെടുക്കുന്നത് മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ദേശീയപാത വികസനത്തിനായുള്ള ഭൂമിയേറ്റെടുപ്പു സര്‍വേയില്‍ പാകപ്പിഴകളുണ്ടെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഭൂമി ഏറ്റെടുക്കുന്നതു മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ മേഖലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍ തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നടപടികള്‍ പുനഃപരിശോധിക്കണമെന്നും പൊന്നാനി എംഎല്‍എ കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിലെ ദേശീയപാതയുടെ ഇരുഭാഗത്തുനിന്നും ഭൂമി ഏറ്റെടുക്കുന്നതിനു പകരം പൊന്നാനി മേഖലയില്‍, ഒരു വശത്തുനിന്നു മാത്രം ഭൂമി ഏറ്റെടുക്കാനായി അടയാളപ്പെടുത്തിയതു മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാനാണ്. തീരപ്രദേശമായ പാലപ്പെട്ടിയില്‍ 17 വീടുകള്‍ മാത്രം നഷ്ടപ്പെടുന്ന തരത്തിലായിരുന്നു ആദ്യ അലൈന്‍മെന്റ് നിശ്ചയിച്ചിരുന്നത്. 30 വീടുകള്‍ നഷ്ടമാകുന്ന തരത്തിലാണ് ഇപ്പോള്‍ സര്‍വേ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇക്കാര്യങ്ങള്‍ സ്‌പെഷല്‍ ഓഫിസറെ അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. 

മലപ്പുറം ജില്ലയില്‍ പലയിടത്തും ദേശീയപാത അലൈന്‍മെന്റിനെച്ചൊല്ലി രൂക്ഷമായ തര്‍ക്കങ്ങളുണ്ടാവുകയും സംഘര്‍ഷത്തിലും പൊലീസ് നടപടിയിലും കലാശിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ സ്പീക്കര്‍ വിമര്‍നവുമായി രംംഗത്ത് വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു