കേരളം

കാമുകന്‍മാര്‍ക്ക് പങ്കില്ല; കൊല നടത്തിയത് സൗമ്യ ഒറ്റയ്‌ക്കെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പിണറായിയില്‍ അച്ഛനെയും അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ സൗമ്യയ്ക്കു പുറമേ മറ്റാര്‍ക്കും പങ്കില്ലെന്നു പൊലീസ് നിഗമനം. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും നടപ്പാക്കിയതും സൗമ്യ തനിച്ചാണെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ പൊലീസിന്റെ കണ്ടെത്തല്‍.

സൗമ്യയുമായി ബന്ധമുണ്ടെന്നു കരുതുന്ന മൂന്നു യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും രണ്ടു പേരെ വിട്ടയച്ചു. ഒരാള്‍ ഇപ്പോഴും കസ്റ്റഡിയിലുണ്ട്. യുവാക്കള്‍ക്കു സൗമ്യയുമായി അടുപ്പമുണ്ടായിരുന്നുവെങ്കിലും കൊലപാതകങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നിെല്ലന്നാണ് കസ്റ്റഡിയില്‍ ഉള്ള യുവാക്കള്‍ പൊലീസില്‍ മൊഴി നല്‍കിയത്. 

അറസ്റ്റിലായ സൗമ്യയെ തലശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫിസില്‍ ചോദ്യം ചെയ്തശേഷം വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി. ഇന്നുതന്നെ തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ ശേഷം വീണ്ടും സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. സൗമ്യയെ തെളിവെടുപ്പിനു കൊണ്ടു വരുന്നതുകൊണ്ട് പിണറായിയിലെ വീടിനു പരിസരത്ത് വലിയ ആള്‍ക്കുട്ടമെത്തിയിരുന്നു.

സൗമ്യയുടെ മാതാപിതാക്കളായ പിണറായി പടന്നക്കര വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്‍, ഭാര്യ കമല, സൗമ്യയുടെ മകള്‍ ഐശ്വര്യ എന്നിവരാണു നാലു മാസത്തിനിടെ ദൂരൂഹ സാഹചര്യങ്ങളില്‍ മരിച്ചത്. മൂന്നു പേരുടെയും ശരീരത്തില്‍ എലിവിഷത്തിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നു സൗമ്യയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റു ബന്ധങ്ങള്‍ക്കു തടസ്സമാകാതിരിക്കാന്‍ അച്ഛനമ്മമാരെയും മകളെയും ഇല്ലാതാക്കുകയായിരുന്നു എന്നാണു പൊലീസ് നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും