കേരളം

ആലപ്പുഴയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍; മൂന്ന് പേര്‍ കസ്റ്റഡിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴയിലെ നൂറനാട്ട് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വള്ളികുന്നം വട്ടയ്ക്കാട് ഐ.കെ.എസ് കോളനിയില്‍ രവീന്ദ്രന്റെ മകന്‍ രഞ്ജിത് (30) ആണ് മരിച്ചത്. വാടക വീട്ടില്‍ ഒപ്പം താമസിച്ചിരുന്ന നാല് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രഞ്ജിത്തും മറ്റു നാലുപേരും ചേര്‍ന്നു ഉളവുക്കാട് വാടകയ്‌ക്കെടുത്ത വീട്ടിലാണ് കഴുത്തില്‍ മുറിവേറ്റനിലയില്‍ മൃതദേഹം കണ്ടത്. രഞ്ജിത്തും മറ്റു നാലുപേരും ചേര്‍ന്നു വീട്ടില്‍ ചാരായ വാറ്റുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. 15 ലിറ്റര്‍ ചാരായം കണ്ടെടുത്തിട്ടുണ്ട്. രഞ്ജിത് സ്വകാര്യ ബസ് ഡ്രൈവറാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ