കേരളം

ഇതാണ് മാതൃക ! ദുരിതക്കയത്തില്‍ പ്രോട്ടോക്കോളും പദവിയും നോക്കാതെ ചുമടെടുത്ത് ഐഎഎസുകാര്‍

സമകാലിക മലയാളം ഡെസ്ക്

വയനാട് : മഴക്കെടുതിയെ തുടര്‍ന്ന് കേരളം വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കെടുതി നേരിടാന്‍ സംസ്ഥാനം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുന്നു. ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും നേരിട്ടുകണ്ട്, പ്രോട്ടോകോളും പദവിയും ചട്ടങ്ങളുമൊന്നും നോക്കാതെ സേവന സന്നദ്ധരായ രണ്ട് ഐഎഎസുകാരുടെ പ്രവൃത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യം ഐഎഎസും, എന്‍എസ്‌കെ ഉമേഷ് ഐഎഎസുമാണ് പദവിയും പോട്ടോക്കോളും മാറ്റിവെച്ച് തൊഴിലാളികള്‍ക്കൊപ്പം ചുമടെടുക്കാന്‍ കൂടിയത്. 

രാജമാണിക്യം ഐഎഎസ്‌

രാത്രി ഒമ്പതരയോടെ വയനാട് കലക്ടറേറ്റില്‍ ദുരിതാശ്വാസവുമായി ഒരു വണ്ടിയെത്തിയപ്പോള്‍ രാവിലെ മുതല്‍ അവിടെയുണ്ടായിരുന്ന പല ജീവനക്കാരും ക്ഷീണിച്ച് തളര്‍ന്ന് വിശ്രമിക്കാന്‍ പോയിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. ചാരുകസേരയിലിരുന്ന് ഓര്‍ഡറിടാന്‍ പോവാതെ നന്നേ കുറച്ച് കീഴ്ജീവനക്കാര്‍ക്ക് സഹായികളായി അവര്‍.

വേഷം മുഷിയുമെന്ന ചിന്തയൊന്നുമില്ലാതെ, ചാക്ക് സ്വന്തം ചുമലിലേറ്റി രാജമാണിക്യവും ഉമേഷും സാധനങ്ങള്‍ അകത്തെത്തിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും പുതു മാതൃക തീര്‍ത്ത് യുവ ഐഎഎസുകാരുടെ നടപടിയെ സമൂഹമാധ്യമങ്ങളും ശ്ലാഘിക്കുകയാണ്. 

എന്‍എസ്‌കെ ഉമേഷ് ഐഎഎസ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു