കേരളം

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച യുവാവിന്റെ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ ബന്ധുക്കള്‍ അലഞ്ഞത് കിലോമീറ്ററുകള്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: പ്രളയത്തില്‍ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യാനായി ബന്ധുക്കളും നാട്ടുകാരും നെട്ടോട്ടമോടി. പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശി ലിജോ ജോര്‍ജിന്റെ(20) മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും കിലോമീറ്ററുകളാണലഞ്ഞത്. മൂന്നു ആശുപത്രികളാണ് ഇവര്‍ കയറിയിങ്ങിയത്.  ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകരാമാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്. 


പറവൂരില്‍ പുത്തവേലിക്കരയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പതിനാറാം തിയതിയാണ് ലിജോയെ കാണാതായത്. കഴിഞ്ഞ ദിവസമാണ് ലിജോയുടെ മൃതദേഹം കണ്ടെത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൂന്ന് ആശുപത്രികളില്‍ കയറിയിറങ്ങി. ഒടുവില്‍ മാള സര്‍ക്കാര്‍ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുമതി ലഭിച്ചത്. 

ഈ പ്രദേശങ്ങളിലേക്ക് ഇപ്പോലും പൊലീസിനും സൈന്യത്തിനും എത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും ഇരുന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. നാട്ടുകാര്‍ തന്നെയാണ് കുടുങ്ങിക്കിടങ്ങുന്ന ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാനും രക്ഷാപ്രവര്‍ത്തനത്തിനും മുന്‍കൈയെടുക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ

വരുമാനത്തിന്റെ പകുതിയിലേറെ ടാക്‌സ്, ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങള്‍?; ആനുകൂല്യം അറിഞ്ഞാല്‍ ഞെട്ടും!