കേരളം

'ആരെയും കൊന്നിട്ടില്ല, ഞാന്‍ കുറ്റക്കാരിയല്ല, കുടുംബം ഒറ്റപ്പെടുത്തുന്നു '; സൗമ്യയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍:പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസില്‍ 
താന്‍ നിരപരാധിയാണെന്ന് പറയുന്ന സൗമ്യയുടെ ആത്മഹത്യാകുറിപ്പാണ് കണ്ടെടുത്തത്.  'തന്റെ മരണത്തില്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരല്ല. കുടുംബം ഒറ്റപ്പെടുത്തുന്നു. ഞാന്‍ കുറ്റക്കാരിയല്ല. ആരെയും കൊന്നിട്ടില്ല'. ഇങ്ങനെയാണ് സൗമ്യ ആത്മഹത്യക്കുറിപ്പില്‍ എഴുതി വച്ചത്. 

മകള്‍ ഐശ്വര്യ, പിതാവ് കുഞ്ഞിക്കണ്ണന്‍, മാതാവ് കമല എന്നിവരെ ആഹാരത്തില്‍ എലിവിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസില്‍ റിമാന്‍ഡ് തടവുകാരിയാണ് സൗമ്യ. ഏപ്രില്‍ ഇരുപത്തിനാലിനാണ് സൗമ്യ റിമാന്‍ഡു തടവുകാരിയായി കണ്ണൂര്‍ വനിതാ ജയിലെത്തിയത്.  

മൃതദേഹം ഏറ്റുവാങ്ങാന്‍ പൊലീസ് ബന്ധുക്കളെ വിളിച്ചെങ്കിലും ആരും വന്നില്ല. ജയിലിലെത്തി പരിശോധന നടത്തിയ പൊലീസ് സൗമ്യയുടെ ഡയറി കണ്ടെടുത്തു. മകളെ അഭിസംബോധന ചെയ്ത് ഏഴുതിയ ഡയറിയിലും നിരപരാധിയാണെന്നാണ് സൗമ്യ അവകാശപ്പെടുന്നത്. ജയിലിലെ അന്തേവാസി പട്ടാപകല്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

വഴിവിട്ട ജീവിതത്തിന് മകളും മാതാപിതാക്കളും തടസമായതോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മൂന്ന് കേസിലും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജയിലിലെ പശുക്കളെ നോക്കുന്ന ജോലിയാണ് സൗമ്യയെ ഏല്‍പിച്ചിരുന്നത്. പതിവുപോലെ പുല്ലരിയാന്‍ ജയില്‍ വളപ്പിലേക്ക് പോയ സൗമ്യ കശുമാവിന്‍ കൊമ്പില്‍ സാരി ഉപയോഗിച്ച് തൂങ്ങുകയായിരുന്നു. പുല്ലരിയാന്‍ കൊണ്ടുപോയ കത്തി കശുമാവില്‍ കൊത്തിവയ്ക്കുകയും ചെയ്തു. സംഭവം കണ്ട് ഓടിയെത്തിയ ജയില്‍ അധികൃതര്‍ സൗമ്യയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന