കേരളം

സിപിഎം പ്രാദേശിക നേതാവിനെതിരേ രക്തം കൊണ്ട് ഒപ്പിട്ട കത്തെഴുതിവെച്ച് സഹകരണ ബാങ്ക് ജീവനക്കാരന്‍ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

മാനന്തവാടി;  സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ കത്തെഴുതിവെച്ച് സഹകരണബാങ്ക് ജീവനക്കാരനായ പാര്‍ട്ടിയംഗം ആത്മഹത്യ ചെയ്തു. രക്തം കൊണ്ട് ഒപ്പിട്ട കത്തുകളാണ് കണ്ടെത്തിയത്. മാനന്തവാടി തലപ്പുഴ സഹകരണബാങ്ക് ജീവനക്കാരനും സിപിഎം തവിഞ്ഞാല്‍ 44ാം മൈല്‍ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ ശാലിനി നിവാസ് അനില്‍കുമാറാണ് (47) ജീവനൊടുക്കിയത്. 

ബാങ്ക് പ്രസിഡന്റ് കൂടിയായ നേതാവിനെതിരേയാണ് കത്തില്‍ പറയുന്നത്. ക്രമവിരുദ്ധമായ പല കാര്യങ്ങളും തന്നെക്കൊണ്ട് ചെയ്യിച്ച് ലക്ഷങ്ങളുടെ കടക്കാരനാക്കി മാറ്റി എന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ ദിവസമാണ് അനില്‍ ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് അനിലിന്റെ വീട്ടില്‍ നിന്ന് കത്തുകള്‍ കണ്ടെടുക്കുകയായിരുന്നു. 

ഏഴ് കത്തുകളാണ് സിപിഎം നേതാവിന് എതിരേ അനില്‍ എഴുതിയിരിക്കുന്നത്. സിപിഎം തലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കും ബാങ്കിലെ ജീവനക്കാര്‍ക്കുമാണ് കത്തുകള്‍ എഴുതിയിരിക്കുന്നത്. താന്‍ തന്നെയാണ് കത്തുകള്‍ എഴുതിയിരിക്കുന്നത് എന്ന് തെളിയിക്കാനാണ് രക്തം കൊണ്ട് ഒപ്പുവെച്ചിരിക്കുന്നതെന്നും ക്തതില്‍ പറയുന്നുണ്ട്. കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കര്‍മസമിതി നടത്തിയ പ്രതിഷേധപ്രകടനത്തില്‍ സിപിഎം നേതാവിന്റെ വീടിനു നേരെ കല്ലേറുണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത