കേരളം

അമ്മയുടെ കൂടെ ബസിറങ്ങവെ ടയറിനടിയില്‍പെട്ടു: മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

വര്‍ക്കല: അമ്മയോടൊത്ത് ബസില്‍ നിന്നിറങ്ങവെ മൂന്നു വയസുകാരിക്ക് അതേ ബസിനടിയില്‍പ്പെട്ട് ദാരുണാന്ത്യം. ഇടവ കാപ്പില്‍ കാക്കോലുവിള വീട്ടില്‍ മനീഷ്  അഞ്ജു ദമ്പതികളുടെ മകള്‍ അക്ഷയയാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ കാപ്പില്‍ എച്ച്.എസ് റോഡില്‍ കാട്ടുവിള കശുവണ്ടി ഓഫീസ് ജംഗ്ഷനിലാണ് സംഭവം. അഞ്ജുവിന്റെ കാപ്പിലിലുള്ള വീട്ടില്‍ നിന്നു മനീഷിന്റെ കാട്ടുവിളയിലെ വീട്ടിലേക്ക് വിജയന്‍ എന്ന സ്വകാര്യ ബസില്‍ യാത്രചെയ്യുകയായിരുന്നു അമ്മയും മകളും.

കാട്ടുവിള ജംഗ്ഷനില്‍ ഇറങ്ങവെ അമ്മയുടെ കൈവിട്ടുനീങ്ങിയ കുട്ടി ബസിനടിയില്‍പ്പെട്ടു. ഇതിനിടെ മുമ്പോട്ടെടുത്ത ബസിന്റെ പിറകുവശത്തെ ടയര്‍ കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയും തത്ക്ഷണം മരിക്കുകയുമായിരുന്നു. അയിരൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കളേറ്റുവാങ്ങി സംസ്‌കരിച്ചു. മനീഷിനും അഞ്ജുവിനും ഒന്നരവയസുളള ഒരാണ്‍കുട്ടി കൂടിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത