കേരളം

ഉദ്ഘാടനത്തിന് പിന്നാലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ 'പോക്കറ്റടി'; ആധാറുംഎടിഎം കാര്‍ഡും കള്ളന്‍ കൊണ്ടുപോയെന്ന് 'കിയാല്‍' ഡയറക്ടര്‍

സമകാലിക മലയാളം ഡെസ്ക്

മട്ടന്നൂര്‍:  ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞതും വിമാനത്താവള ഡയറക്ടറുടെ പോക്കറ്റടിക്കപ്പെട്ടതായി പരാതി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പിഎസ് മേനോനാണ് പഴ്‌സ് നഷ്ടമായത്. ആധാര്‍ കാര്‍ഡും എടിഎം കാര്‍ഡും പഴ്‌സില്‍ ഉണ്ടായിരുന്നതായി പൊലീസില്‍  നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ എയര്‍പോര്‍ട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഉദ്ഘാടന ദിവസമായിരുന്നതിനാല്‍ ഇന്നത്തെ തിരക്കിനിടയില്‍ നിന്നും മോഷ്ടാവിനെ കണ്ടുപിടിക്കുക ശ്രമകരമായിരിക്കുമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന പരാതി ലഭിച്ചയുടന്‍ ആരംഭിച്ചു കഴിഞ്ഞു. 

രാവിലെ പത്ത് മണിയോടെ മുഖ്യമന്ത്രിയും കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്