കേരളം

'ഫാസിസ്റ്റിനെ കാണാന്‍ പോയി, ഹ്യൂമനിസ്റ്റിനെ കണ്ടു മടങ്ങി'യെന്ന് എഴുത്തുകാരന്‍; അത് ലോകത്തോട് പറയാനുള്ള ആര്‍ജവം കാണിക്കണമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തന്നെ ഫാസിസ്റ്റും പരുക്കനുമായി ചിത്രീകരിക്കുന്നവര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍, നാടകാചാര്യന്‍ ഓംചേരി എന്‍.എന്‍. പിള്ളയുടെ ആത്മകഥ 'ആകസ്മികം' പ്രകാശനം ചെയ്യുന്നതിനിടെയാണ് പിണറായി തന്റെ വ്യക്തിത്വത്തെക്കുറിച്ച് പരോക്ഷമായി പരാമര്‍ശിച്ചത്. തീരുമാനങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്തതാണ് പിണറായി വിജയന്റെ രീതിയെന്ന അവതാരകന്റെ ആമുഖത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

താനായിട്ടൊന്നും പറയുന്നില്ലെന്ന് തുടങ്ങിയ പിണറായി, തന്നെക്കുറിച്ച് ഓംചേരി എന്‍.എന്‍. പിള്ള ആത്മകഥയിലെഴുതിയ ഭാഗം സദസ്സിനെ വായിച്ചു കേള്‍പ്പിച്ചു: 'പറഞ്ഞുകേട്ട ഫാസിസ്റ്റിനെ കാണാന്‍ കേരള ഹൗസിലേക്ക് ചെന്നു. തുറന്ന മനസ്സോടെ സൗഹൃദപൂര്‍വം സംസാരിച്ച പിണറായിയെ ഫാസിസ്റ്റ് എന്ന് വിളിച്ചവരുടെ അവിവേകത്തെക്കുറിച്ചാണ് ഞാന്‍ ആലോചിച്ചത്. ഫാസിസ്റ്റിനെ കാണാന്‍ പോയി, ഹ്യൂമനിസ്റ്റിനെ കണ്ടു മടങ്ങി' – കമുകറ ഫൗണ്ടേഷന്റെ പരിപാടിക്ക് എകെജി ഹാള്‍ ലഭ്യമാക്കുന്നതിനായി പിണറായിയെ കണ്ടതിനെക്കുറിച്ചായിരുന്നു ആത്മകഥയില്‍ ഓംചേരിയുടെ പരാമര്‍ശം.

ആത്മകഥാഭാഗം വായിച്ചു നിര്‍ത്തിയശേഷം പിണറായി പറ!ഞ്ഞു: 'സത്യം തിരിച്ചറിയാനും തിരുത്താനും അതു ലോകത്തോടു പറയാനുമുള്ള ആര്‍ജവം എല്ലാവരും കാണിക്കണം. അതിനുദാഹരണമാണ് ഓംചേരി എന്‍.എന്‍.പിള്ള'. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്