കേരളം

വത്സൻ തില്ലങ്കേരിയുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ; ഹൈക്കോടതി നോട്ടീസിന് ഉത്തരവിട്ടു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി നോട്ടീസിന് ഉത്തരവിട്ടു. നവംബർ ആറിന് പേരക്കുട്ടിയുടെ ചോറൂണിന് എത്തിയ 52കാരിയെ അക്രമിച്ചെന്നാണ് കേസ്. 

സാഹചര്യവും വസ്തുതകളും ശരിയായി വിലയിരുത്താതെയാണ് തലശ്ശേരി കോടതി മുൻകൂർ ജാമ്യം അനുവദിച്ചതെന്ന് ഹർജിയിൽ പറയുന്നു. മറ്റുള്ളവരെ അതിക്രമത്തിന് പ്രേരിപ്പിച്ചത് തില്ലങ്കേരിയാണ്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലേ ​ഗൂഢാലോചനയെക്കുറിച്ചും മറ്റുള്ളവരുടെ പങ്കിനെക്കുറിച്ചും വിവരം ലഭിക്കു. 

തില്ലങ്കേരിയുടെ മുൻകൂർ ജാമ്യം മറ്റുള്ളവരുടെ അറസ്റ്റിനെ ബാധിക്കുമെന്നാണ് വാദം. മൂഴിയാർ പോലീസാണ് വത്സൻ തില്ലങ്കേരിയുടെ പേരിൽ കേസെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു