കേരളം

ഹൃദ്രോഗിയായ ഒന്നര വയസുകാരിക്ക്‌ മാവേലി എക്‌സ്പ്രസില്‍ അവഗണന,  ടിടിഇ സീറ്റ് നല്‍കിയില്ല ; യാത്രയ്ക്കിടെ പനി കൂടി കുഞ്ഞിന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

എടപ്പാള്‍:  ചികിത്സാ ആവശ്യത്തിനായി തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ഒന്നര വയസുകാരി മരിച്ചു. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മറിയമാണ് മാവേലി എക്‌സ്പ്രസിലെ
യാത്രയ്ക്കിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചത്. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശികളായ  ഷമീര്‍- സുമയ്യ ദമ്പതികളുടെ കുട്ടിയാണ് മറിയം. 

കുഞ്ഞിനെയും കൊണ്ട് അടിയന്തരമായി യാത്ര ചെയ്യേണ്ടി വന്നതിനാല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാനായില്ലെന്ന് മാതാപിതാക്കള്‍ റെയില്‍വേ അധികൃതരെ അറിയിച്ചുവെങ്കിലും സീറ്റ് നല്‍കിയില്ല. തുടര്‍ന്ന് കുഞ്ഞും അമ്മയും ലേഡീസ് കംപാര്‍ട്ട്‌മെന്റിലും അച്ഛനായ ഷമീര്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലുമാണ് യാത്ര ചെയ്തത്. യാത്രയ്ക്കിടെ പനി കൂടിയാണ് കുഞ്ഞ് മരിച്ചത്. 

എടപ്പാളില്‍ വച്ച് സഹയാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കംപാര്‍ട്ട്‌മെന്റുകള്‍ കുഞ്ഞുമായി കയറിയിറങ്ങിയെന്നും ടിടിഇ പരിഗണിച്ചതേയില്ലെന്നും ഇവര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി