കേരളം

സഭയുടെ സ്വത്ത് പൊതു സ്വത്തല്ല; ഭൂമി വില്‍പ്പന ചോദ്യം ചെയ്യാനാവില്ലെന്ന് മാര്‍ ആലഞ്ചേരി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സിറോ മലബാര്‍ സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഈ സ്വത്ത് കൈമാറാന്‍ തനിക്ക് അവകാശമുണ്ടെന്ന് കര്‍ദ്ദിനാള്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് കര്‍ദ്ദിനാള്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.

സഭ ട്രസ്റ്റല്ലെന്ന് കര്‍ദ്ദിനാള്‍ കോടിതിയില്‍ ചൂണ്ടിക്കാട്ടി. സഭയുടെ സ്വത്ത് പൊതുസ്വത്തല്ല. അത് വില്‍ക്കുന്നത് മൂന്നാമത് ഒരാള്‍ക്ക്  ചോദ്യം ചെയ്യാനാവില്ലെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി കര്‍ദ്ദിനാള്‍ വിശദീകരിച്ചു. രൂപതയുടെ സ്വത്ത്് കര്‍ദ്ദിനാളിന് എങ്ങനെ വില്‍ക്കാനാകുമെന്ന സംശയമാണ് ഹൈക്കോടതി ഉന്നയിച്ചത്.

ഭൂമിയുടെ അവകാശം സംബന്ധിച്ച രേഖകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം. സഭയുടെ ഭൂമി ഇടപാടില്‍ അന്വേഷണത്തില്‍ നിന്നും പിന്നോട്ട് പോയ മജിസ്‌ട്രേറ്റ് കോടതിയെ ഹൈക്കോടതി വി്മര്‍ശിച്ചു. ഭൂമി ഇടപാടിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു