കേരളം

മണ്ണാര്‍ക്കാട് ഹര്‍ത്താലില്‍ അക്രമം :  അറസ്റ്റിലായ മൂന്ന് പേരെ ലീഗ് നേതാവ് പൊലീസ് സ്റ്റേഷനില്‍ നിന്നും ബലമായി ഇറക്കിക്കൊണ്ടുപോയി

സമകാലിക മലയാളം ഡെസ്ക്


പാലക്കാട് : മണ്ണാര്‍ക്കാട് ഹര്‍ത്താലിനിടെ അക്രമം അഴിച്ചുവിട്ടതിന് അറസ്റ്റിലായ മൂന്ന് പേരെ മുസ്ലീം ലീഗ് നേതാവ് പൊലീസ് സ്റ്റേഷനില്‍ നിന്നും ബലമായി ഇറക്കിക്കൊണ്ടുപോയി. ലീഗ് നേതാവ് റിയാസ് നാലകത്താണ് പ്രതികളെ കല്ലടിക്കോട് സ്‌റ്റേഷനില്‍ നിന്നും ബലമായി ഇറക്കിക്കൊണ്ടുപോയത്. 

അക്രമം നടത്തിയതിന് അറസ്റ്റിലായ കരിമ്പ് സ്വദേശികളായ മുഹമ്മദ് മുസ്തഫ, അന്‍ഷാദ്, നൗഷാദ് എന്നിവരെയാണ് ബലമായി കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചത്. മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് മുസ്ലീം ലീഗ് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഹര്‍ത്താല്‍ നടത്തിയത്. 

അതിനിടെ ലീഗിനെ പിന്തുണച്ച് പൊലീസ് രംഗത്തെത്തി. പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതികളെ ബലമായി ഇറക്കികൊണ്ടുപോയതല്ല, അവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതാണെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി