കേരളം

വിഗ്രഹങ്ങള്‍ അടര്‍ന്നുവീഴുമ്പോള്‍ സിപിഎമ്മിന് പൊളളുന്നു; നിലപാടില്‍ മാറ്റമില്ലെന്ന് വി ടി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

തൃത്താല:  എകെജിയെ അധിക്ഷേപിച്ച പരാമര്‍ശത്തില്‍  രാഷ്ട്രീയഭേദമെന്യ പ്രതിഷേധം കനക്കുമ്പോഴും വീട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വി ടി ബലറാം എംഎല്‍എ. തൃത്താലയില്‍ ഇറങ്ങി നടക്കാന്‍ പോലീസിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ വി.ടി ബല്‍റാം സിപിഎമ്മിന്റെ വിഗ്രഹം അടര്‍ന്നുവീഴുന്നത് അവരുടെ വിധിയാണെന്ന് കടന്നാക്രമിച്ചു. തനിക്ക് ജനപിന്തുണയുണ്ട് ആ കരുത്തിലാണ് മുന്നോട്ട് പോകുന്നത്. വാക്കില്‍ തിരുത്താന്‍ പാര്‍ട്ടിയ്ക്ക് ഉത്തരവാദിത്തമുണ്ട്, അതില്‍ തനിക്ക് വിരോധമില്ല. സി.പിഐഎമ്മിന്റെ ഹുങ്ക് തന്റെ നേര്‍ക്ക് എടുക്കേണ്ടതില്ലെന്നും വി.ടി ബല്‍റാം പറഞ്ഞു. തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധയോഗത്തില്‍ സംസാരിക്കുകയായിരുന്നു ബല്‍റാം.


അഭിപ്രായം പറയുക എന്നത് ഭരണഘടന നല്‍കുന്ന അവകാശം. അത് ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളുടെ കൊടിക്കൂറ ഉയര്‍ന്നു നില്‍ക്കും. സി.പി.ഐ.എമ്മിനെ വേറെ ആള്‍ക്കു വിമര്‍ശിച്ചു കൂട എന്ന ശൈലിക്കെതിരയുള്ള ഐക്യദാര്‍ഢ്യമാണ് ഇത്. കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ച് നിരന്തരം വ്യക്തിഹത്യ നടത്തുന്നത് നമ്മള്‍ക്കറിയാമെന്നും ബല്‍റാം പറഞ്ഞു.

വാക്കുകളില്‍ വന്ന പിശക് ആവര്‍ത്തിക്കേണ്ട എന്നത് തന്നെയാണ് തീരുമാനം. പക്ഷെ ആ തിരുത്ത് സി.പി.ഐ.എം പറയേണ്ട. എനിക്ക് എന്റെ ജനങ്ങളും പാര്‍ട്ടിയുമുണ്ട് എന്നെ ഉപദേശിക്കാന്‍. എന്റെ മരിച്ചുപോയ അമ്മയെ അടക്കം തെറിവിളിക്കുകയാണ്. ഫെയ്‌സ്ബുക്കില്‍ തെറിവിളിയില്‍ പേടിച്ച് തിരിഞ്ഞോടില്ല. എന്നെ തിരുത്താന്‍ ഉത്തരവാദിത്തപ്പെട്ട ആളുകള്‍ ജനങ്ങളും പാര്‍ട്ടിയുമാണ്. ഇന്ന് ഇവിടെ വളരെ സമാധാനമായിട്ടുള്ള പ്രകടനമാണ്  നടക്കേണ്ടതെന്നും വി.ടി പറഞ്ഞു.

അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം പറയാനുള്ള പോരാട്ടം നടത്തും. ത്യാഗോജ്ജല പോരാട്ടം നടത്തിയ മുന്‍തലമുറയിലെ നേതാക്കളെ പറയുന്നവരോടുള്ള വികാരം ജനാധിപത്യപരമായേ പ്രതികരിക്കാവുള്ളുവെന്നും ബല്‍റാം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ