കേരളം

മകനെ കൊന്നത് കഴുത്തില്‍ ഷാള്‍ മുറുക്കി;  ശരീരം രണ്ടുതവണ കത്തിച്ചു; ജയയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊട്ടിയത്ത് പതിനാല് വയസ്സുകാരന്‍ ജിത്തുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ജയ ജോബിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മകനെ കൊലപ്പെടുത്തിയത് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണെന്ന മുന്‍ നിലപാടില്‍ത്തന്നെ ജയ ഉറച്ചു നില്‍ക്കുന്നതായി പൊലീസ് വെളിപ്പെടുത്തി.

തന്റെ വിലക്ക് വകവയ്ക്കാതെ മകന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോയെന്നും മടങ്ങിയെത്തിയപ്പോള്‍ അമ്മുമ്മ സ്വത്ത് തരില്ലെന്ന് പറഞ്ഞുവെന്നും ഇതില്‍ പ്രകോപിതയായാണ് കൊലപാതകം നടത്തിയതെന്നും ജയ പറഞ്ഞു. കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്.മറിഞ്ഞു വീണ ജിത്തു ഷാള്‍ മുറുകി മരിക്കുകയായിരുന്നു. 

കൊലപ്പെടുത്തിയ ശേഷം രണ്ടു തവണ മകന്റെ മൃതദേഹം കത്തിച്ചെന്നാണ് ജയ പറഞ്ഞത്. ആദ്യം വീടിനോട് ചേര്‍ന്ന്് മതിലിന് സമീപത്തിട്ടു കത്തിച്ചു. എന്നാല്‍ ശരിക്ക് കത്തുന്നില്ലെന്ന് കണ്ട്,വെള്ളമൊഴിച്ച് തീ അണച്ചു. ആവശ്യത്തിന് മണ്ണെണ്ണ ഇല്ലാത്തതിനാല്‍ അയല്‍വീട്ടില്‍ നിന്ന് മണ്ണെണ്ണ കടം വാങ്ങി. പിന്നീട് വീടിന്റെ പിന്നിലേക്ക് വിജനനായ റബ്ബര്‍ തോട്ടത്തിലേക്ക് വഴിച്ചിഴച്ച് കൊണ്ടു പോയി വീണ്ടും കത്തി തീരുന്നതുവരെ അവിടെ നിന്നു. ശരീരം മുറിച്ചു മാറ്റാന്‍ ഉപയോഗിച്ച കത്തി സമീപത്തെ ഇടിഞ്ഞു പൊളിഞ്ഞ വീട്ടില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും ജയ മൊഴി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു