കേരളം

ഇരയെ ദിലീപ് വീണ്ടും വേട്ടയാടുന്നു ; നടിയെ കൂടുതല്‍ അപമാനിക്കുകയാണ് ദിലീപിന്റെ ലക്ഷ്യമെന്ന് അന്വേഷണസംഘം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വീഡിയോ ദൃശ്യങ്ങളുടെയും രേഖകളുടെയും പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യത്തെ പൊലീസ് എതിര്‍ക്കും. എതിര്‍പ്പ് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. ഇരയെ പ്രതിയായ ദിലീപ് വീണ്ടും വീണ്ടും ആക്രമിക്കുകയാണ്. ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതിലൂടെ നടിയെ കൂടുതല്‍ അപമാനിക്കുകയാണ് ദിലീപിന്റെ ലക്ഷ്യമെന്ന് അന്വേഷണസംഘം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കും. 

സാമാന്യബുദ്ധിക്ക് നിരക്കാത്ത ആരോപണങ്ങളാണ് ദിലീപ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ദൃശ്യത്തിലെ ചില സംഭാഷണങ്ങള്‍ മാത്രം എടുത്ത് തെറ്റിദ്ധാരണ പരത്തുകയാണ്. ഹര്‍ജിയുടെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് നല്‍കി നടിയെ അപമാനിക്കാന്‍ ദിലീപ് ശ്രമിച്ചു. പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരു കാരണവശാലും ദിലീപിന് നല്‍കരുതെന്നും അന്വേഷണ സംഘം സത്യവാങ്മൂലത്തിലൂടെ കോടതിയോട് ആവശ്യപ്പെടും. അങ്കമാലി കോടതിയാണ് ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ഹര്‍ജി പരിഗണിക്കുന്നത്. 

നേരത്തെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ ദിലീപിന് അവസരം നല്‍കിയിരുന്നു. അതേസമയം കേസിലെ സുപ്രധാന രേഖകള്‍ പ്രതിയുടെ കൈവശമെത്തുന്നത് ഇരയെ അപകീര്‍ത്തിപ്പെടുത്തുന്നതിലേക്ക് നയിച്ചേക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും