കേരളം

കോടിയേരിയുടെ മകനെതിരായ ആരോപണം സിവില്‍ കേസ്; പാര്‍ട്ടി പരിഗണിക്കേണ്ട കാര്യമില്ലെന്ന് രാമചന്ദ്രന്‍പിള്ള

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സിവില്‍ കേസ് മാത്രമെന്ന് എസ്.രാമചന്ദ്രന്‍ പിള്ള. വിഷയം പാര്‍ട്ടി പരിഗണിക്കേണ്ട കര്യമില്ലെന്ന് എസ്ആര്‍പി പറഞ്ഞു. 

കോടിയേരിയുടെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിദേശത്തെ
കോടതിയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. എന്നാല്‍ ചിലര്‍ അതിന് മുന്‍പ് വിധി പറയുകയാണ്.  ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്‌. നേതാക്കള്‍ക്ക് ആര്‍ക്കെങ്കിലും നേരിട്ട് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി അന്വേഷിക്കും. നടന്നത് രണ്ട് കക്ഷികള്‍ തമ്മിലുള്ള പണമിടപാട് മാത്രമാണെന്നും എസ്ആര്‍പി പറഞ്ഞു.

ബിനോയ്‌ക്കെതിരായി ആരോപണം ഉയര്‍ന്നതിന് പിന്നില്‍ കേന്ദ്ര നേതൃത്വത്തിലെ ഉന്നതനാണെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നതിന് ഇടയിലാണ് എസ്ആര്‍പിയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്