കേരളം

ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കോടതിയലക്ഷ്യം, വിമര്‍ശനവുമായി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാറ്റൂര്‍ കേസില്‍ ഡിജിപി ജേക്കബ് തോമസിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ കോടതിക്ക് എതിരെ പോസ്റ്റുകള്‍ ഇടുന്നതു പ്രഥമ  ദൃഷ്ട്യാ കോടതി അലക്ഷ്യമെന്നു ഹൈക്കോടതി നിരീക്ഷിച്ചു. 

പാറ്റൂര്‍ കേസില്‍ വിജിലന്‍സ് എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. 

ജേക്കബ് തോമസ് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നു. രേഖാമൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും ജേക്കബ് തോമസ് വിശദീകരണം നല്‍കിയിരുന്നില്ല. കേസ് വിധി പറയാന്‍ മാറ്റി. 

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ നേരത്തെഹൈക്കോടതി വിമര്‍ശനം നടത്തിയതിനു പിന്നാലെയാണ് ജേക്കബ് തോമസ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പ് പോലെയാണെന്ന് ചൂണ്ടികാണിച്ചാണ് ജേക്കബ് തോമസ് ഫെസ്ബുക്കില്‍ കുറിപ്പിട്ടത്. പെപ്പിട്ട് മൂടിയ സത്യം  30 സെന്റ്, പൈപ്പിന് മുകളില്‍ പണിതത് 15 നില, സെന്റിന് വില 30 ലക്ഷം, ആകെ മതിപ്പുവില 900 ലക്ഷം എന്നിങ്ങനെ ഭൂമി ഇടപാടിലെ കണക്കുകള്‍ അക്കമിട്ട് നിരത്തുന്നതാണ് പോസ്റ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്