കേരളം

വൈദികരുടെ പീഡനം : 'മറ്റ് മതത്തില്‍പ്പെട്ടവരും യുവതിയെ പീഡിപ്പിച്ചിരുന്നു' ; വൈദികന്റെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ചു വൈദികര്‍ വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ വൈദിക ട്രസ്റ്റിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. സഭാ വൈദിക ട്രസ്റ്റി ഫാദര്‍ എം ഒ ജോണിന്റെ കുറിപ്പാണ് വിവാദമായത്. 

അന്വേഷണ കമ്മീഷനിലെ അംഗമെന്ന നിലയില്‍ പരാതിയുടെ പകര്‍പ്പും അതിനോട് ചേര്‍ന്ന് പരാതിക്കാരന്റെ ഭാര്യ സമര്‍പ്പിച്ച സത്യപ്രസ്താവനയും ഉണ്ട്. ആ പ്രസ്താവനയുടെ അവസാന പേജില്‍ പരാതിക്കാരന്റെ ഭാര്യ അവരുമായി ബന്ധമുള്ള അഞ്ചു വൈദികരുടെ പേരു പറഞ്ഞതിനു ശേഷം മറ്റു നാലു പേരുടെയും കൂടെ പേരുകളും മേല്‍വിലാസവും എഴുതി സമര്‍പ്പിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഫാ. ജോണ്‍ വ്യക്തമാക്കി. 

വൈദികരല്ലാത്ത നാലുപേരുടെ പേരുകളും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിലെ രണ്ടുപേര്‍ മറ്റ് മതത്തില്‍പ്പെട്ടവരാണെന്നാണ് ഇദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കിയത്. ലൈംഗികാരോപണം അന്വേഷിക്കാന്‍ തുമ്പമണ്‍ ഭദ്രാസനം നിയോഗിച്ച കമ്മീഷന്‍ അംഗം കൂടിയാണ് ഫാ. ജോണ്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത