കേരളം

പൊലീസിനെ മണിക്കൂറുകളോളം വട്ടം കറക്കി; പോത്ത് കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്


വിഴിഞ്ഞം: രാത്രിയില്‍ പൊലീസിനെ മണിക്കൂറുകളോളം വലച്ച പോത്ത് കസ്റ്റഡിയില്‍. മണനിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെത്തിയതിന് പിന്നാലെ ഉടമയെത്തി പശുുവിനെ കൊണ്ടുപോയി.കഴിഞ്ഞ രാത്രി എട്ടിനു ശേഷമാണ് പൊലീസിന് അവിചാരിത 'പണി' കിട്ടിയത്. സന്ധ്യയോടെ വെങ്ങാനൂര്‍ വിഴിഞ്ഞം റോഡിലെ തെരുവു സ്‌കൂള്‍ ജംക്ഷനു സമീപത്തു കൂടി വിരണ്ടുവന്ന പോത്തിനെ ആരൊക്കെയോ വീണ്ടും വിരട്ടിയതോടെ പിറവിളാകം ഭാഗത്തെ കുറ്റിക്കാടു നിറഞ്ഞ വളപ്പിലേക്കു ചാടിയോടി.

ജനവാസമേഖലകളിലേക്കു പോത്ത് വിരണ്ടെത്തിയതോടെ നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചു. വിഴിഞ്ഞം എസ്‌ഐ: ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഉടന്‍ പൊലീസ് സംഘം സ്ഥലത്തെത്തി പോത്തിനെ അന്വേഷിച്ചു നടന്നു. മണിക്കൂറുകളോളം  സമയമെടുത്തു പോത്തിനെ കണ്ടെത്തിയ പൊലീസ് പ്രദേശവാസി വിനുവിന്റെ വീട്ടുവളപ്പില്‍ ഇതിനെ കെട്ടിയിട്ടു. 12 മണി കഴിഞ്ഞപ്പോള്‍ വെണ്ണിയൂര്‍ സ്വദേശികളായ ഉടമകള്‍ അന്വേഷിച്ചെത്തി.പല വഴിക്കായി തിരിഞ്ഞ ഉടമകളുള്‍പ്പെടെയുള്ള സംഘത്തിനു സ്ഥലത്തെ ചില പാല്‍ കറവക്കാരില്‍ നിന്നാണു വിവരം കിട്ടിയത്.വിഴിഞ്ഞം പൊലീസുമായി ബന്ധപ്പെട്ടു രാത്രി വൈകി. ഉടമകള്‍ പോത്തുമായി പോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'