കേരളം

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി ചോര്‍ത്തി;  വനിതാ പൊലീസ് ഓഫീസറെ സ്ഥലം മാറ്റി

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: മലപ്പുറം അരീക്കോട് പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ സഹായിച്ച  പൊലീസുകാരിയെ സ്ഥലം മാറ്റി.പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി ചോര്‍ത്തി പ്രതിക്ക് നല്‍കിയ സംഭവത്തിലാണ് വനിതാ പൊലീസ് ഓഫീസറായ അഫ്‌സത്തിനെ സ്ഥലം മാറ്റിയത്. തേഞ്ഞിപ്പാലത്തേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് തൃശ്ശൂര്‍ റേഞ്ച് ഐജിയാണ് പുറപ്പെടുവിച്ചത്.

സഹോദരന്‍മാരുടെ മക്കളായ പന്ത്രണ്ടും പതിനാറും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് അരീക്കോട് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ സഹോദരിയുടെ ഭര്‍ത്താവും അയല്‍വാസിയായ യുവാവുമാണ് പീഡിപ്പിച്ചത്. ഇരുവരും ഒളിവിലാണ്. 

പീഡനത്തിനിരയായ പന്ത്രണ്ടുവയസ്സുകാരി മഞ്ചേരിയിലെ ചില്‍ഡ്രന്‍ ഹോമിലാണ് കഴിയുന്നത്.പ്രതികളുടെ അടുത്ത ബന്ധുക്കള്‍ പീഡനത്തിനിരയായ പെണ്‍കുട്ടികളെയും സാക്ഷിപറയേണ്ട പെണ്‍കുട്ടികളെയും ഭീഷണിപ്പെടുത്തുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്