കോഴിക്കോട്: അഡ്വ. പി.എസ്. ശ്രീധരന് പിള്ള ബി.ജെ.പി സംസ്ഥാന പ്രസിഡൻറാകാൻ സാധ്യത. സംസ്ഥാന പ്രസിഡന്റിനെ ചൊല്ലി ഔദ്യോഗികപക്ഷവും പി.കെ. കൃഷ്ണദാസ് വിഭാഗവുമായുളള തർക്കം അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തിൽ സമവായ സ്ഥാനാർഥി എന്ന നിലയില്‍ ശ്രീധരന് പിള്ളയെ നിയമിക്കുമെന്നാണ് സൂചന. കൂടുതൽ സ്വീകാര്യന്‍ എന്ന നിലയിലാണ് പിള്ളയെ പരിഗണിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രണ്ടുദിവസത്തിനകം പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
മിസോറം ഗവർണറായി പോയ കുമ്മനം രാജശേഖരന്റെ ഒഴിവിലേക്കാണ് പുതിയ ആളെ നേതൃത്വം തേടുന്നത്. ദേശീയ നേതൃത്വം തന്നോട് ആശയവിനിമയം നടത്തിയതായി ശ്രീധരൻ പിള്ള പറഞ്ഞു. രണ്ടുദിവസത്തിനകം പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്. കെ. സുരേന്ദ്രനെ പ്രസിഡൻറാക്കണമെന്ന് ഔദ്യോഗികപക്ഷവും എ.എന്‍. രാധാകൃഷ്ണനെയാക്കണമെന്ന് പി.കെ. കൃഷ്ണദാസ് വിഭാഗവും ആവശ്യപ്പെടുന്നു.
കേരളത്തിെൻറ ചുമതല വഹിക്കുന്ന ദേശീയ സെക്രട്ടറി മുരളീധരറാവു, ദേശീയ പ്രസിഡൻറ് അമിത് ഷാ എന്നിവർ ശ്രമിച്ചിട്ടും ധാരണയാവാത്തതിനാൽ കുമ്മനം സ്ഥാനമൊഴിഞ്ഞ മേയ് 29 മുതല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ