കേരളം

'എത്ര രൂപയാണ് കൈക്കൂലി വാങ്ങിയത് എന്നുപോലും അറിയില്ലേ?' അന്വേഷണ സംഘത്തെ വിമര്‍ശിച്ച് കോടതി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം; കെവിന്‍ വധവുമായി ബന്ധപ്പെട്ട പൊലീസുകാരുടെ കൈക്കൂലിക്കേസില്‍ അന്വേഷണ സംഘത്തെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. പ്രതികളായ പൊലീസുകാര്‍ക്കെതിരേ വേണ്ടത്ര തെളിവു ഹാജരാക്കാത്തതാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്. ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ തള്ളിയ ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസുകാര്‍ക്കു ജാമ്യം നല്‍കിയിരുന്നു.

കൈക്കൂലി വാങ്ങി എന്ന് വാക്കാല്‍ പറയുന്നതല്ലാതെ എത്ര രൂപയാണ് വാങ്ങിയതെന്നു പോലും വ്യക്തമാക്കിയിട്ടില്ല. സാക്ഷികളുടെ വിവരങ്ങള്‍ നല്‍കാത്തതിനെതിരേയും കോടതി രംഗത്തെത്തി. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ കോടതിയില്‍ കൊണ്ടുവരാതെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചതിനെയും കോടതി വിമര്‍ശിച്ചു.

പണം വാങ്ങി കെവിനെ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ചുവെന്നാണ് പൊലീസുകാര്‍ക്കെതിരെയുള്ള ആരോപണം. കെവിന്റെ ഭാര്യ സഹോദരന്‍ സാനു ചാക്കോയുടെ കൈയില്‍ നിന്നും കൈക്കൂലി വാങ്ങിയതിനാണ് ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ടി.എം. ബിജുവിനെയും സിവില്‍ പൊലീസ് ഓഫിസര്‍ എം.എന്‍. അജയകുമാറിനെയും അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കൈക്കൂലിപണം കണ്ടെത്തുന്നതിനാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ