കേരളം

ഫെയ്‌സ്ബുക്ക് സൗഹൃദം; യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ ബിജെപി നേതാവ് റിമാന്റില്‍

സമകാലിക മലയാളം ഡെസ്ക്

ചവറ:  ഫെയ്‌സ്ബുക്ക് സൗഹൃദത്തിലൂടെ പ്രണയത്തിലായ ശേഷം നാട്ടുകാരിയായ യുവതിയെ പീഡിപ്പിച്ച് പണം തട്ടിയ കേസില്‍ യുവമോര്‍ച്ച നേതാവ് റിമാന്റില്‍. യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം രാജേഷ് കുമാറിനെയാണ് തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. 

ഒമാനില്‍ ജോലി ചെയ്യുന്ന കാലത്താണ് രാജേഷ് അവിടെയുണ്ടായിരുന്ന തേവലക്കര സ്വദേശിയായ യുവതിയുമായി അടുപ്പത്തിലായത്. ഫെയ്‌സ്ബുക്കിലൂടെയും വാട്സപ്പിലൂടെയും വളര്‍ന്ന ബന്ധം നാട്ടിലെത്തിയ ശേഷവും ഇരുവരും തുടരുകയായിരുന്നു. ഇതിനിടെ യുവതിയെ തിരുവനന്തപുരത്തും ആലപ്പുഴയിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും  പരാതിയില്‍ പറയുന്നു. പിന്നാലെ  പല കാരണങ്ങള്‍ പറഞ്ഞ് പ്രതി യുവതിയില്‍ നിന്ന് പണം കൈപ്പറ്റുകയും ചെയ്തു. പണം തിരിച്ചുചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഏഴ് ലക്ഷത്തില്‍പരം രൂപ രാജേഷ് പലതവണയായി ഇത്തരത്തില്‍ കൈക്കലാക്കിയെന്നും തന്റെ എടിഎം കാര്‍ഡ് അടക്കം രാജേഷിന്റെ കൈവശമാണെന്നും യുവതി പരാതിയില്‍ പറയുന്നു. ചവറ തെക്കുംഭാഗം എസ്‌ഐ രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുറ്റിവട്ടം അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്