കേരളം

എന്‍എസ്എസ് ഇടപെട്ടു: ഗണേഷ് കുമാറിന്റെ മര്‍ദനക്കേസ് ഒത്തുതീര്‍പ്പായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരായ മര്‍ദനക്കേസ് ഒതത്തുതീര്‍പ്പായി. ഇരുകൂട്ടരും പരാതി പിന്‍വലിക്കാന്‍ ധാരണയായി. പുനലൂര്‍ എന്‍എസ്എസ് യൂണിയന്‍ ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. 

ആര്‍ ബാലകൃഷ്ണപിള്ളയുടെ നീക്കങ്ങളെത്തുടര്‍ന്നാണ് വിഷയത്തില്‍ സമുദായ നേതാക്കള്‍ ഇടപെട്ടത്. ഗണേഷ് പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു പരാതിക്കാരുടെ ഉപാധി. ഗണേഷ് കുമാര്‍ മര്‍ദിച്ച അനന്തകൃഷ്ണന്റെ അമ്മ കോടതിയില്‍ മൊഴി നല്‍കിയതിനാല്‍ വിഷയത്തില്‍ കോടതിയുടെ നീലപാട് എംഎല്‍എയ്ക്ക് ഇനി നിര്‍ണായകമാകും. 

മരണവീട്ടില്‍ നിന്ന് മടങ്ങുംവഴി അഞ്ചല്‍ സ്വദേശി അനന്തകൃഷ്ണനെയും അമ്മയേയും കാറിന് സൈഡ് നല്‍കിയില്ല എന്നാരോപിച്ച് ഗണേഷ് കുമാര്‍ മര്‍ദിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉള്‍പ്പെടെ അനന്തകൃഷ്ണന്‍ പരാതി നല്‍കിയിരുന്നു.  ജനപ്രതിനിധിയെ വഴിതടഞ്ഞു മര്‍ദിച്ചു എന്നാരോപിച്ച് ഗണേഷ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അനന്തകൃഷ്ണന് എതിരെയും അഞ്ചല്‍ പൊലീസ് കേസെടുത്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്