കേരളം

ഓഖി: സര്‍ക്കാര്‍ വാക്കുപാലിച്ചില്ല, സഹായം പ്രഖ്യാപനം മാത്രമായെന്ന് ലത്തീന്‍ സഭ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓഖി ദുരന്ത സഹായത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്കാ സഭ. ഓഖി ദുരന്തത്തിന് ഇരയായവര്‍ക്കു സഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍ വാക്കു പാലിച്ചില്ലെന്ന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ്പും കെസിബിസി അധ്യക്ഷനുമായ ഡോ. സൂസൈപാക്യം ആരോപിച്ചു.

146 പേരാണ് സംസ്ഥാനത്ത് ഓഖി ദൂരന്തത്തിന് ഇരയായത്. ഇവരില്‍ 49 കുടുംബങ്ങള്‍ക്കു മാത്രമാണ് സര്‍ക്കാര്‍ സഹായം എത്തിച്ചത്. ജോലി, വീട്, ചികിത്സ തുടങ്ങിയ നിരവധി വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചിരുന്നു. ഇവയൊന്നും നടപ്പാക്കിയിട്ടില്ല. സഹായം എത്തിക്കുന്നതില്‍ സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തി. 

ഇരകളെ സഹായിക്കുന്നതില്‍ കാലതാമസമുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ പലവട്ടം ബന്ധപ്പെട്ടു. ഉടന്‍ ചെയ്യാം എന്നാണ് അവര്‍ പറയുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് തമിഴ്‌നാട് സര്‍ക്കാരിന്റേതെന്ന് സൂസൈപാക്യം ചൂണ്ടിക്കാട്ടി. 

സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവാനാവില്ല. സമയബന്ധിതമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍  പൂര്‍ത്തിയാക്കണം എന്നാണ് സഭയ്ക്കു പറയാനുള്ളത്. ഈ ആവശ്യവുമായി വീണ്ടും സര്‍ക്കാരിനെ സമീപിക്കുമെന്ന് ബിഷപ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്