കേരളം

ഇങ്ങോട്ടേക്ക് കിട്ടിയാല്‍ അങ്ങോട്ടുമുണ്ടാകും; മാഹി കൊലപാതകത്തെ ന്യായീകരിച്ച് എകെ ബാലന്‍

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: മാഹിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ ന്യായീകരിച്ച് മന്ത്രി എകെ ബാലന്‍. ഇങ്ങോട്ടേക്ക് കിട്ടിയാല്‍ ആങ്ങോട്ടേക്കുമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം പ്രതിരോധത്തിന്റെ ഭാഗമായിട്ടാവാം എന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മും ഇടതുമുന്നണിയും ഒരിടത്തും അങ്ങോട്ട് പോയി ആക്രമിക്കാറില്ല. പല സ്ഥലങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടാകുമ്പോള്‍ പ്രതിരോധിക്കാറുണ്ട്. കായിക ബലം ഉപയോഗിച്ച് ആര്‍എസ്എസ് ഇടതുപക്ഷത്തെ നേരിടുകയാണ്. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് തന്നെയാണ് തനിക്കുള്ളത്. ചെ്ങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ ആര്‍എസ്എസ് വോ്ട്ടിന് വലിയ പ്രാധാന്യമില്ലെന്നും മന്ത്രി പറഞ്ഞു. 

അതേസമയം മന്ത്രിയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ രംഗത്തെത്തി. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് സത്യാപ്രതിജ്ഞാ ലംഘനമാണ്. കൊലപാതകത്തെ ന്യായീകരിച്ച് മന്ത്രിമാര്‍ തന്നെ രംഗത്തെത്തിയാല്‍ എങ്ങനെ സമാധാനം സ്ഥാപിക്കാന്‍ കഴിയുമെന്നാണ്‌കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ