കണ്ണൂർ: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ അഞ്ചു പ്രതികൾ ശിക്ഷാ ഇളവ് ലഭിച്ചതിനെത്തുടർന്ന് ജയിൽമോചിതരായി. പോപ്പുലർഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരായ ജമാൽ, മുഹമ്മദ് ഷോബിൻ, ഷംഷുദ്ദീൻ, പരീദ്, ഷാൻ എന്നിവരാണ് ഇന്നലെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും പുറത്തിറങ്ങിയത്. ഹൈക്കോടതി നല്കിയ പ്രത്യേക ഇളവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിട്ടയച്ചത്.
എട്ടുവർഷം തടവിന് ശിക്ഷിച്ച പ്രതികൾക്ക് റിമാൻഡിലായിരുന്ന കാലത്തുപോലും ജാമ്യം ലഭിച്ചിരുന്നില്ല. ഇക്കാലയളവടക്കം ശിക്ഷയായി പരിഗണിച്ചശേഷമാണ് ഹൈക്കോടതി ഇളവ് അനുവദിച്ചതെന്നറിയുന്നു. 2010 ജൂലൈ നാലിനാണ് ഒരുസംഘം പ്രഫ. ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റിയത്. ചോദ്യപ്പേപ്പറിൽ മതനിന്ദ ഉണ്ടെന്ന് ആരോപിച്ചായിരുന്നു അക്രമം. എൻഐഎയാണ് ഈ കേസ് അന്വേഷിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ