കേരളം

പൊലീസ് സംയമനം പാലിക്കുന്നത് ആരാധനാലയമായതിനാല്‍; ശ്രീധരന്‍പിള്ള ദേശീയ ദുരന്തം: എം സ്വരാജ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല പ്രശ്‌നത്തില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്ന ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എം.എല്‍.എ എം.സ്വരാജ്. മതസൗഹാര്‍ദ്ദത്തില്‍ മുന്നോട്ട് പോകുന്ന കേരളത്തെ ദ്രുവീകരിക്കാനുള്ള ശ്രമമാണ് ബി.ജെ.പിയില്‍ നിന്നും ശ്രീധരന്‍ പിള്ളയില്‍ നിന്നുമുണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയില്‍ ആര്‍.എസ്.എസിന്റെ കൊടും ക്രിമിനലുകള്‍ തമ്മിലടിച്ചിരിക്കുകയാണ്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉള്ളില്‍ വച്ച് ശ്രീധരന്‍ പിള്ള പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. നുണയെ ആയുധമാക്കുകയാണ് സംഘപരിവാര്‍. ആരാധനാലയമായതിനാല്‍ തന്നെ പൊലീസ് സംയമനം പാലിക്കുകയാണ്. എന്നാല്‍ കലാപമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശനമായി നടപടിയുണ്ടാകുമെന്നും എം.സ്വരാജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു