കേരളം

കേരളത്തിലേക്ക് അരി ഇനി കടല്‍ വഴിയും: എത്തുക പ്രതിമാസം പതിനായിരം ടണ്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തിനാവശ്യമായ അരി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇനി കടലിലൂടെയും എത്തിക്കും. 182 കണ്ടെയ്‌നറുകളിലായി 4732 മെട്രിക് ടണ്‍ അരി ശനിയാഴ്ച വല്ലാര്‍പാടം ടെര്‍മിനലില്‍ എത്തി. കാക്കിനട തുറമുഖത്തുനിന്ന് കൃഷ്ണപട്ടണം വഴിയാണ് അരിയെത്തിച്ചത്.

ഇപ്പോള്‍ പ്രധാനമായും തീവണ്ടി മാര്‍ഗമാണ് അരി എഫ്.സി.ഐ. കേരളത്തിലെത്തിക്കുന്നത്. ഇനി മുതല്‍ ആന്ധ്രയില്‍നിന്ന് പ്രതിമാസം 10,000 ടണ്‍ അരി കടല്‍വഴി എത്തുമെന്നാണ് കരുതുന്നത്.

ഇതേമാര്‍ഗത്തില്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍നിന്ന് ഗോതമ്പ് കേരളത്തിലെത്തിക്കാനും ശ്രമിക്കുമെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡോ. എം. ബീന പറഞ്ഞു. ഇത് ചെലവ് കുറയ്ക്കുമെന്ന് കരുതുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്