കേരളം

നഗരസഭാ സെക്രട്ടറിയുടെ മുറിയില്‍  ചെമ്പ് തകിടും ജപിച്ച വെള്ളവും; തന്നെ പുകച്ചു പുറത്തുചാടിക്കാനുള്ള കൂടോത്രമാണെന്ന്‌ സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കളമശ്ശേരി നഗരസഭയില്‍ കൂടോത്ര വിവാദം. നഗരസഭാ സെക്രട്ടറിയുടെ മുറിയില്‍ നിന്ന് ചെമ്പ് തകിടും കുപ്പിവെള്ളവും കണ്ടെത്തിയതോടെയാണ് വിവാദം ചൂടുപിടിക്കുന്നത്. അധ്യക്ഷ പദവിയെ ചൊല്ലി ഗ്രൂപ്പ് പോര് ശക്തമായിരിക്കുന്നതിനിടയിലാണ് കൂടോത്ര വാര്‍ത്ത പുറത്തുവരുന്നത്. സമ്മര്‍ദ്ദത്തിന് വഴങ്ങാത്ത  തന്നെ പുകച്ച് ചാടിക്കാനുള്ള കൂടോത്രമാണിതെ നഗരസഭാ സെക്രട്ടറിയുടെ ആരോപണം. 

കോണ്‍ഗ്രസാണ് കളമശേരി നഗരസഭ ഭരിക്കുന്നത്. അധ്യക്ഷ സ്ഥാനം പങ്ക് വെക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസ്സിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഏറെ കാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അവിശ്വാസം, രാജി ഭീഷണി രഹസ്യ യോഗം അങ്ങനെ അടിപിടി പലവിധത്തില്‍ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവം. 

ഒരു മാസത്തെ അവധി കഴിഞ്ഞ് സെക്രട്ടറി ഓഫീസില്‍ എത്തിയപ്പോഴാണ് ഒരു കവര്‍ കണ്ണില്‍പ്പെടുന്നത്. തുറന്നു നോക്കിയപ്പോഴാണ് ചെമ്പു തകിടും ജപിച്ച കുപ്പിവെള്ളവും കാണുന്നത്. ഇതോടെ സെക്രട്ടറി റൂമില്‍ ഇരിക്കില്ലെന്നായി. ഇത് തന്നെ ലക്ഷ്യമിട്ടുള്ള കൂടോത്രമാണെന്നാണ് സെക്രട്ടറിയുടെ ആരോപണം.

നഗരസഭയിലെ വിവാദ വിഷയങ്ങളില്‍ അനുകൂല തീരുമാനത്തിനായി പലവിധ സമ്മര്‍ദ്ദങ്ങള്‍ തനന്റെ മേലുണ്ടായെന്നും അതിന് വഴങ്ങാതിരുന്നതിലുള്ള പ്രയോഗമാകാം ഇതെന്നുമാണ് സെക്രട്ടറി കരുതുന്നത്. എതായാലും തകിട് പ്രയോഗമാണ് നഗരസഭയിലെ ഇപ്പോഴത്തെ ചൂടുള്ള വിഷയം. സാധനം നഗരസഭാ സൂപ്രണ്ട് കസ്റ്റഡിയിലെടുത്തു. പോലീസില്‍ പരാതി നല്‍കുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു