കേരളം

മൃതദേഹം സംസ്‌കരിക്കാന്‍ പൊലീസിനോട് പണം ചോദിച്ച് കൊച്ചി കോര്‍പ്പറേഷന്‍, തര്‍ക്കത്തിന് ഒടുവില്‍ കോര്‍പ്പറേഷന്‍ വഴങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അജ്ഞാന മൃതദേഹം സംസ്‌കരിക്കാന്‍ പൊലീസില്‍ നിന്നും പണം ആവശ്യപ്പെട്ട് കൊച്ചി കോര്‍പ്പറേഷന്‍. ആളില്ലാത്ത മൃതദേഹം സംസ്‌കരിക്കാന്‍ 2500 രൂപ നല്‍കണമെന്നാണ് കോര്‍പ്പറേഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്. 

എന്നാല്‍, അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് വേണ്ട ചിലവുകള്‍ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് ഉണ്ടെന്ന് പൊലീസ് വാദിച്ചതോടെ ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം ആരംഭിച്ചു. ഏതാനും ദിവസത്തിന് മുന്‍പ് ലോഡ്ജ് മുറിയില്‍ കണ്ടെത്തിയ മൃതദേഹവും വഴിയരികില്‍ കണ്ടെത്തിയ മൃതദേഹവും സംസ്‌കരിക്കുന്നതിനെ ചൊല്ലിയായിരുന്നു പൊലീസും കോര്‍പ്പറേഷനും തമ്മില്‍ തര്‍ക്കം. 

ആരും ഏറ്റെടുക്കാന്‍ എത്താത്ത മൃതദേഹങ്ങള്‍ ഒരാഴ്ചയോളം മോര്‍ച്ചറിയില്‍ പൊലീസ് സൂക്ഷിക്കുക്കുകയാണ് പതിവ്. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ഇവ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കേണ്ട ചുമതല. ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് എഴുതി തരാന്‍ പൊലീസ് ആവശ്യപ്പെട്ടതോടെയാണ് ഇവിടെ പ്രശ്‌ന പരിഹാരമായത് എന്നാണ് സൂചന. മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിന് ഒടുവില്‍ മൃതദേഹം സംസ്‌കരിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ സമ്മതിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്