കേരളം

അഭിപ്രായം പറയാന്‍ നീ ആരാടാ മേത്താ; ശബരിമല വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ആഷിഖ് അബുവിന് തെറിവിളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ പ്രായഭേതമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച ആഷിഖ് അബുവിന് സോഷ്യല്‍ മീഡിയയില്‍ തെറിവിളി.  വിധിയില്‍ പ്രതിഷേധിച്ച് വിശ്വാസികളെ തെരുവിലറിക്കുക്കുന്നതില്‍ സംഘപരിവാറിന് കൃത്യമായ ലക്ഷ്യമുണ്ടെന്നും അവര്‍ യുക്തിയെ നിരാകരിക്കുകയാണെന്നുമായിരുന്നു ആഷിഖിന്റെ പോസ്റ്റ്. 

ശബരിമലയുടെ കാര്യത്തില്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ തീരുമാനിക്കും. അതില്‍ അഭിപ്രായം പറയാന്‍ നീ ആരാടാ മേത്താ. നീ കുരക്കുന്നത് സുടാപ്പികള്‍ക്ക് വേണ്ടിയാണ് ആണ് എന്ന് എല്ലാവര്‍ക്കും അറിയാം.  ശശിയ്‌ക്കെതിരെയും ഫ്രാങ്കോ മുളയ്ക്കലിനെതിരെയും ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ മോന്‍ എവിടെയായിരുന്നു. ഒന്നുകില്‍  എല്ലാത്തിലും പ്രതികരിക്കണം. അല്ലെങ്കില്‍ മിണ്ടരുത്. പിണറായിയെ സുഖിപ്പിക്കാന്‍ കിട്ടുന്ന ഒരവസരവും കളയരുത്...എന്നിങ്ങനെ നീളുന്നു  പോസ്റ്റിനടിയിലെ കമന്റുകള്‍.

ആഷിഖ് അബുവിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

സുപ്രീംകോടതി വിധിയെ റിവ്യൂ ചെയ്യാന്‍ ഭരണഘടനാപരമായ നിയമസംവിധാനവും, രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്ടീയലാക്കോടെയാണ്. പക്ഷെ അവിടെയും യുക്തിയെ നിരാകരിക്കല്‍ മാത്രമാണ് അവര്‍ ചെയ്യുന്നത്. അതും മനസിലാക്കാം. യുക്തിയെ അംഗീകരിക്കുന്ന ശീലം അവര്‍ക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ്സ് കണ്‍ഫ്യൂഷനിലാണ്, അതിസ്വാഭാവികം. കേരളം പ്രക്ഷുദമാവുമ്പോള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്. അതില്‍ വാക്കുകള്‍ക്ക് ശക്തിയും യുക്തിയും ജനാധിപത്യവും പക്ഷവും രാഷ്ട്രീയവുമുണ്ട്. 
നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട് !
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന