കേരളം

അമ്മയും മകളും മാത്രമുള്ള വീട്ടിൽ യുവാവിന്റെ അതിക്രം, ജനല്‍ചില്ലുകളും കാറിന്‍റെ ചില്ലുകളും തകര്‍ത്ത യുവാവ് സ്വയം കഴുത്തറുത്തു 

സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: ഇതര സംസ്ഥാനക്കാരനായ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി ജനലുകളും വാതിലും കാറും തല്ലിതകർത്തു. മൂവാറ്റുപുഴ വാഴക്കുളത്താണ് സംഭവം. ജനല്‍ചില്ലുകളും കാറിന്‍റെ ചില്ലുകളും അടിച്ചു തകര്‍ത്തശേഷം ഇയാൾ പൊട്ടിയ ജനല്‍ചില്ലുകള്‍ ഉപയോഗിച്ച് സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 

വാഴക്കുളം പേടിക്കാട്ടുകുന്നേല്‍ ജിമ്മിയുടെ വീട്ടിലാണ് അതിക്രമം നടന്നത്. വൈകിട്ട് മൂന്നരയോടെയാണ് യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറിയത്ത്.  ജിമ്മിയുടെ ഭാര്യയും മകളും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. പരിഭ്രാന്തരായി ഇരുവരും നിലവിളിച്ചതോടെ അയല്‍വാസികൾ ഓടിക്കൂടുകയായിരുന്നു. നാട്ടുകാർ എത്തുന്നത് കണ്ടപ്പോഴാണ്  അക്രമി വീടിന്‍റെ ഔട്ട്ഹൗസിലേക്ക് ഓടിക്കയറി സ്വയം മുറിവേൽപ്പിച്ചത്. 

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ദേഹമാസകലം ചോരയിൽ കുളിച്ചുനിന്ന ഇയാളെ പൊലീസ് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. ലഹരിയുടെ ഉന്മാദത്തിലാണ് അതിക്രമം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ സംസാരിക്കുന്ന യുവാവിന് മാനസികവിഭ്രാന്തിയുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്

ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി