കേരളം

കാമുകനെ ഗള്‍ഫില്‍ നിന്ന് വിളിച്ചുവരുത്തി ഭര്‍ത്താവിനെ കൊല്ലിച്ചു; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

താനൂര്‍: യുവാവിനെ തലയ്ക്കടിച്ച് കൊന്ന കേസില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു. മലപ്പുറം താനൂപില്‍ മത്സ്യത്തൊഴിലാളിയായ സവാദിന്റെ കൊലപാതകത്തിലാണ് ഭാര്യ സൗജത്തിനേയും (26) സഹായിയേയും പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയും സൗജത്തിന്റെ കാമുകനുമായ അബ്ദുള്‍ ബഷീര്‍ ദുബായിലേക്ക് കടന്നുവെന്ന് പോലീസ് പറഞ്ഞു. 

വ്യാഴാഴ്ചയാണ് വാടകവീട്ടില്‍ തലയ്ക്ക് അടികൊണ്ട നിലയില്‍ സവാദിനെ (40) കണ്ടെത്തിയത്. താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമനപ്പുഴ റോഡില്‍ മണലിപ്പുഴ സ്വദേശിയായിരുന്നു സവാദ്. ഭാര്യ സൗജത്ത് തന്നെയാണ് സവാദിന്റെ മരണവിവരം അടുത്ത വീട്ടുകാരെ അറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ വീടിന്റെ സിറ്റൗട്ടില്‍ സവാദ് രക്തത്തില്‍ക്കുളിച്ച് കിടക്കുന്നതാണ് കണ്ടത്. തലയ്ക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തികൊണ്ട്  മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം.

ഒരുമിച്ചു ജീവിക്കാന്‍ ഭര്‍ത്താവ് തടസമാകുമെന്ന് തോന്നിയതോടെയാണ് കാമുകന്റെ സഹായത്തില്‍ കൊല നടത്താന്‍ സൗജത്ത് തീരുമാനിച്ചത്. ഇതിനായി രണ്ട് ദിവസം ലീവ് എടുത്താണ് ഒന്നാം പ്രതി ബഷീര്‍ എത്തിയത്. കൃത്യം നടത്തിയ ശേഷം ഇയാള്‍ മംഗലാപുരം വിമാനത്താവളം വഴി കടന്നുകളഞ്ഞെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്