കേരളം

മറ്റൊരു സ്ത്രീയെ ബന്ധപ്പെടുത്തി അപവാദം, നാലാംഗ കുടുംബത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചത്

സമകാലിക മലയാളം ഡെസ്ക്

വെണ്‍മണി: നാടിനെ ഞെട്ടിച്ച നാലംഗ കുടുംബത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് അയല്‍വാസിയുടെ അപവാദപ്രചരണം എന്ന് ആത്മഹത്യ കുറിപ്പ്. ആത്മഹത്യ ചെയ്ത വിനോദിനേയും മറ്റൊരു സ്ത്രീയേയും ചേര്‍ത്ത് അയല്‍വാസി നാട്ടുകാരോടും, വിനോദിന്റെ അമ്മയോടും അപവാദപ്രചാരണം നടത്തിയതില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. 

വിനോദിന്റേയും ഭാര്യയുടേതുമായി ഏഴ് കുറിപ്പുകളാണ് കണ്ടെത്തിയത്. പൊലീസ്, സുഹൃത്ത് സുനീഷ്, അയല്‍ക്കൂട്ടം, കുടുംബശ്രീ, നാട്ടുകാര്‍ എന്നിവര്‍ക്കായുള്ള എഴുത്തുകളാണ് ഇത്. തനിക്ക് ബന്ധമുണ്ടെന്ന് ഇവര്‍ ആരോപിക്കുന്ന സ്ത്രീയെ സഹോദരിയെ പോലെയാണ് കാണുന്നത്. ഭര്‍ത്താവില്‍ തനിക്ക് അത്രയും വിശ്വാസമാണ്. ഇത്തരം അപവാദം പ്രചരിപ്പിച്ച സ്ഥിതിക്ക് ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ഭാര്യ മിനിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. 

ശനിയാഴ്ച രാവിലെയായിരുന്നു അയല്‍വാസിയുടെ തോട്ടത്തില്‍ കശുമാവില്‍ നാല് പേരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ വിനോദിന്റെ മൃതദേഹത്തില്‍ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചതോടെ കാരണം വ്യക്തമാവുകയായിരുന്നു. 

അയല്‍വാസിക്കെതിരെ അന്വേഷണം നടത്തിയതിന് ശേഷം വേണ്ടിവന്നാല്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. തൂങ്ങി മരിച്ച കശുമാവിന്‍ ചോട്ടില്‍ തന്നെ തങ്ങളെ അടക്കം ചെയ്യണം എന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!